Sunday, 7 February 2016

ദാമ്പത്യം


ദാമ്പത്യം





വളരെ ചെറിയ വരുമാനമുള്ള ഒരു കുടുംബം... ഭര്ത്താവിനു ചെറിയ ജോലി .... ഏതൊരു ഭാര്യയേയും പോലെ ചെറിയ ചില ആഗ്രഹങ്ങള്‍ അവളില്‍ ഉണ്ടായിരുന്നു. പക്ഷേ പരിഭവങ്ങളില്ല... കാരണം അവര്‍ക്ക് തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരുന്നു .ഒരിക്കല്‍ അനുരാഗം പെയ്തിറങ്ങുന്ന ഒരു സായാഹ്നത്തില്‍ അവള്‍ പറഞ്ഞു: 'ഈ ചെമ്പ് മോതിരം മാറ്റി ഞാനൊരു വെള്ളി മോതിരം ധരിച്ചാല്‍ നല്ല ഭംഗിയുണ്ടാകുമോ?. അയാളുടെ ഉള്ള് പിടഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ.......അയാള് 'ഉം' എന്ന് പറഞ്ഞ് മിണ്ടാതെയിരുന്നു. അപ്പോഴാണ് ദ്രവിച്ച് പൊട്ടാറായ പ്രിയതമന്‍റെ വാച്ചിന്‍റെ പട്ട അവള്‍ കണ്ടത്.

അന്ന് രാത്രി മുഴുവന് അവരുടെ ചുണ്ടുകള്‍ അധികമൊന്നും മന്ത്രിച്ചില്ലെങ്കിലും മനസ്സ് ഒരുപാട് സംസാരിച്ചു... പിറ്റേന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അയാളുടെ മനസ്സിനെ തലേന്നത്തെ സംഭവം മന്ത്രിച്ചു കൊണ്ടിരുന്നു. അയാള്‍ നേരേ ഒരു വാച്ച് കടയില്‍ പോയി അത് വിറ്റു. ആ പണവും പോക്കറ്റിലുള്ള ഒരല്‍പം തുകയും ചേര്‍ത്ത് ഒരു വെള്ളി മോതിരം വാങ്ങി...! സ്നേഹത്താല്‍ വിങ്ങുന്ന ഹൃദയവുമായി അയാള്‍ ധൃതിയില്‍ തന്റെ വീട്ടിലെത്തി. പുഞ്ചിരി തൂകി കൊണ്ട് അവള്‍ അയാളെ ആശ്ലേഷിച്ചു. "നിങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഒരു സമ്മാനം വാങ്ങി വെച്ചിട്ടുണ്ട്" മിടിക്കുന്ന നെഞ്ചിലേക്ക് തല ചേര്‍ത്ത് വെച്ച് അവള്‍ പറഞ്ഞു. അയാള്‍ക്ക് കൗതുകമായി, റൂമില്‍ പോയി ഒരു പൊതിയുമായി അവള്‍ തിരിച്ചു വന്നു. അത് അയാള്‍ക്ക് നേരേ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അതഴിച്ചു നോക്കി. ഒരു മനോഹരമായ വാച്ച്!! നിറകണ്ണുകളോടെ ഇതെങ്ങനെ വാങ്ങിച്ചു എന്നയാള്‍ ചോദിച്ചു. അവള്‍ തല പതിയെ താഴ്ത്തികൊണ്ട് മറുപടി പറഞ്ഞു: "എന്റെ പാദസരം വിറ്റു."
പോക്കറ്റില്‍ പതിയെ കൈയിട്ട് അയാള്‍ വെള്ളി മോതിരം എടുത്ത് അവളുടെ കൈവിരലിലണിയിച്ചു. അവളുടെ നിറഞ്ഞ കണ്ണുകള് അയാള്‍ തുടച്ചു...!!!

രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്ഥ ദാമ്പത്യത്തില്‍...കുടുമ്പ ബന്ധങ്ങളൊക്കെ അഴിയാത്ത ഊരാ കുടുക്കുപോലെ കൊണ്ടു നടക്കുകയും വല്ല വിവാഹ ചടങ്ങിലോ പൊതു വേദിയിലോ മാതൃകാ ദമ്പതികളായും ജീവിക്കുന്നവരുടെ കാല്‍ ചുവട്ടിലേക്ക് ഇത് സമര്‍പ്പിക്കുന്നു ...സ്നേഹം മനസ്സില്‍ സൂക്ഷിച്ച് അത് പ്രകടിപ്പിക്കാതെ ജീവിച്ചിട്ട് എന്തു കാര്യം? ....

Thursday, 4 February 2016

എന്റെ പ്രണയം..


എന്റെ പ്രണയം. 




ഇ വരവ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്... എന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ വരവ്.. "എന്തൊക്കെ പ്രശ്നങ്ങൾ ആയിരുന്നു. അടി, അവളുടെ ചേട്ടൻ മാരുടെ ഭീഷണി. ഒക്കെ ഓർക്കുമ്പോ ഇന്നലത്തെ പോലെ..

അവളെ ആദ്യം എവിടെ വെച്ച് കണ്ടെന്നറിയില്ല.. കുട്ടുകാരന്റെ കൂടെ പഠിച്ചിരുന്ന അവൾ എങ്ങനെയോ എന്റെ മനസ്സിൽ ഇടം പിടിച്ചു.. ആദ്യം ഒക്കെ സംസാരിക്കാൻ വന്നില്ലങ്കിൽ പോലും എങ്ങനെയോ അവളെ ഞാൻ എന്റെ കൂട്ടുകാരി ആക്കി. ഒരുപാട് താമസിയാതെ എന്റെ ഇഷ്ടo ഞാൻ പറഞ്ഞു. അവൾ അപ്പൊഎതിർത്തു എങ്കിലും എന്നെ തളർത്തിയില്ല. അവൾ പാറയുന്ന കാരണം "ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പുച്ച പിന്നെ വെള്ളം കണ്ടാൽ ഒന്ന് ഭയക്കും എന്നാ " അതിനു കാരണം ഉണ്ട്. അവൾക്കു കോളേജ്ൽ വെച്ച് ഉണ്ടായിരുന്ന സ്നേഹിതാൻ പറഞ്ഞു പറ്റിച്ചത് തന്നെ. കാര്യം അവളുടെ വീട്ടിൽ വലിയ വിഷയങ്ങൾ ഉണ്ടായപ്പോ അവൾ കാണിച്ച ദൈര്യം പോലും കാണിക്കാതെ അവൻ തല ഊരി.
                                                                അവൾക്കു എന്നെ ഇഷ്ട്ടം ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ വിട്ടു കൊടുത്തില്ല.. പലപ്പോഴും ഞങ്ങൾ നേരിൽ കണ്ടു. സംസാരിച്ചു അവളുടെ മനസ്സറിഞ്ഞപ്പോ സത്യം പറഞ്ഞ ഒരുപാട് സ്നേഹം തോന്നി. അവൾ ഏതൊക്കെയോ മനസ്സിൽ ഒളിപ്പിക്കുന്നു എന്ന് തോന്നിയെങ്കിലും ചോദിയ്ക്കാൻ എന്റെ മനസ്സാനുവാദിച്ചില്ല. ഞാൻ അവളെ സ്നേഹിച്ചു. ആത്മാർഥമായി. അവൾക്കു ഇഷ്ട്ടമ പക്ഷെ അവൾ ഇതു നടക്കില്ല എന്ന് പറയാൻ കൂറെ കാരണം നിരത്തിയിരുന്നു. വീട്ടിൽ പറയാൻ പറ്റാത്തത്, പ്രായം, എന്നതിനും മുകളിൽ എനിക്ക് ഒരു ജോലി ഇല്ലാത്തത്. അല്ലേലും എഞ്ചിനീയറിംഗ് പഠിച്ച തൊഴിൽ എല്ലയിമ്മ ഉറപ്പാണല്ലോ.. വീട്ടിലെ സാഹചര്യം കാലനായി നിന്നുയെങ്കിലും ഞാൻ പൊരുതി. ഒരു ജോലി തരപെടുത്തി.. അങ്ങനെ പോകാൻ തയാറായി ഇരുന്നപ്പോ അതാ വരുന്നു അവളുടെ വിളി.. " എന്റെ വീട്ടിൽ കല്യാണം ഉറപ്പിക്കുവ " ഞാൻ ഏതു ചെയ്യണം.. കുടുതൽ ആലോചിച്ച കൈയിന്നു പോകും എന്ന് ഉറപ്പു മനസ്സിൽ വന്നത് കൊണ്ട് ഇറങ്ങി നില്ക്കാൻ പറഞ്ഞു. നേരെ പൊയി കല്യാണം.. വീട്ടിൽ ലഹള ഉണ്ടായെങ്കിലും ഒറ്റ മോൻ ആയോണ്ട് അകത്തു കയറ്റി.
 "വീട്ടിൽ എത്തി ഇറങ്ങുന്നില്ലേ " എന്റെ കഴിഞ്ഞ കാലത്ത് നിന്ന മനസ്സ് വേഗം തിരിച്ചെത്തി.. വലിയ മാറ്റം ഒന്നും സംഭവിച്ചില്ല.. വീട്ടിൽ ഒരു ആള് കൂടിയതെ ഒള്ളു.. അവൾ എന്നെ നോക്കി വരാന്തയിൽ നില്പ്പുണ്ടായിരുന്നു.. എന്റെ പ്രണയം..